സന്യസ്തരുടെ ശമ്പളത്തിൽ നിന്നും നികുതി പിടിക്കണമെന്ന് സർക്കാർ. വിവാദം

സന്യാസവ്രതവാഗ്ദാനം എന്നാൽ ഒരാൾ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്ന് വ്രതങ്ങൾ അധികാരികളുടെ മുന്പാകെ ഏറ്റുപറഞ്ഞുകൊണ്ട് സന്യാസാവസ്ഥ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയാണ്. സന്യാസാധികാരി, ഈ വാഗ്ദാനം സ്വീകരിക്കുന്നതോടെ സഭയും നവസന്യാസിയുമായി ബന്ധപ്പെട്ട് ഒരു കരാർ ഉണ്ടാവുകയാണ്. ഈ ബന്ധം ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. സന്യാസസഭയിൽ അംഗമാകാനാഗ്രഹിക്കുന്ന വ്യക്തി ആദ്യം സന്യാസാർത്ഥിയായി ഏതാനും വർഷം സഭയിൽ കഴിയണം. പിന്നീട് നൊവിഷ്യേറ്റ് എന്ന പരിശീലന കളരിയിലേക്കു കടക്കുന്നു. തുടർന്നാണ് അർത്ഥി പൂർണ മനസോടെ, പൂർണ സ്വാതന്ത്ര്യത്തോടെ, പൂർണ ബോധ്യത്തോടെ സന്യാസാവസ്ഥ തെരഞ്ഞെടുക്കുന്നത്!

അങ്ങനെ ബോധ്യപ്പെട്ടാൽ സന്യാസാർത്ഥിക്ക് മൂന്നു വർഷത്തേക്കുള്ള ഒരു പ്രാഥമിക വ്രതവാഗ്ദാനം നടത്താം. ഈ കാലഘട്ടത്തിനു ശേഷം സന്യാസാർത്ഥിക്ക് സഭയിൽ പൂർണമായ അംഗത്വം നൽകുവാൻ യോഗ്യത ഉണ്ട് എന്ന് അധികാരികൾക്ക് ബോധ്യപ്പെടുന്ന പക്ഷം, നിത്യവ്രതവാഗ്ദാനം ചെയ്യുവാൻ അനുവദിക്കുന്നതാണ്. അങ്ങനെ ചെയ്യുന്നതിനുമുന്പായി സന്യാസാർത്ഥി തനിക്ക് അന്നേദിവസം വരെ അവകാശപ്പെട്ട സർവ്വവിധ സ്വത്തുക്കളും കുടുംബത്തിലെ ആർക്കുവേണമെങ്കിലോ, ഇഷ്ട്ടപ്പെട്ട മറ്റൊരാൾക്കോ, എഴുതിനൽകേണ്ടതാണ്. അതോടെ ലൗകിക ജീവിതത്തോടും അതിന്‍റെ കെട്ടുപാടുകളോടും വിട പറയുകയാണ്. ആ സന്യാസിയുടെ പേരിൽ ഭാവിയിൽ വന്നുചേരുന്ന എല്ലാവിധ വസ്തുവകകൾക്കും അവകാശി, സന്യാസ സഭയായിരിക്കും. ജസ്റ്റീസ് വിശ്വനാഥ അയ്യരും ജസ്റ്റീസ് ഏറാടിയും ഈ കേസിൽ മേൽപ്പറഞ്ഞ നിരീക്ഷണത്തിന് ആധാരമാക്കിയതായി പറയുന്നത് Pollock and Mait land’s History of English Law, vol, 1 (page 434) ആണ്.

പിന്നീട് നേടുന്നതെല്ലാം സന്യാസ സമൂഹത്തിന്

സന്യാസിയാകുന്നതോടെ, വ്യക്തി, തന്‍റെതായ കുടുംബബന്ധങ്ങളിൽനിന്നു പൂർണമായി മുക്തി നേടുകയാണ്. അതായത്, ആ വ്യക്തി പിന്നീട് നേടുന്ന വസ്തുക്കളെല്ലാം അദ്ദേഹം ചേർന്ന സന്യാസ സമൂഹത്തിനുള്ളതാണ്. അതൊന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ അംഗങ്ങൾക്കൊന്നും അവകാശപ്പെടാൻ പറ്റില്ല. സന്യാസസഭയാകുന്ന ആത്മീയ പിൻഗാമിക്കുള്ളതാണ് അവയെല്ലാം. നിയമത്തിന്‍റെ ആലങ്കാരിക ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഒരു സിവിൽ ഡെത്ത് ഉണ്ടായിരിക്കുന്നു. വാഹനാപകടത്തിൽ മരിച്ച പെരുവന്താനം എസ്എച്ച് കോൺവെന്‍റിലെ കന‍്യാസ്ത്രീയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലും നഷ്ടപരിഹാരം മഠത്തിന് ലഭ്യമാക്കിയതും ഇതേ ന്യായം കൊണ്ടു തന്നെയാണ്.

അധ്യാപകരെയോ ആതുര ശുശ്രൂഷകരായോ ഒക്കെ സേവനം ചെയ്യുന്ന സന‍്യസ്തർക്ക് ശന്പളം കൈപ്പറ്റേണ്ടിവരും. എന്നാൽ അത് അവർക്ക് സ്വന്തം നിലയ്ക്ക് അനുഭവിക്കാനുള്ളതല്ല. മറിച്ച് അത് അവരുടെ സന്യാസഭവനത്തിൽ എത്തേണ്ടതാണ്. അവർ ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിലും അത് അവരുടെ സ്വന്തമല്ല. അവർ നേരത്തേ സഭയുമായി ഏർപ്പെട്ട നിത്യവ്രത വാഗ്ദാനമെന്ന ഉടന്പടി അനുസരിച്ച് സഭയ്ക്കുള്ളതാണ്. അതിനാൽ ആ ശന്പളത്തിന്‍റെ മേൽ സഭയ്ക്ക് അവകാശമുണ്ട്. തന്നെയുമല്ല അവർ “സിവിൽ ഡെത്ത്’ ആയിട്ടുള്ളവരാണ്. അവർ ശമ്പളം കൈയിൽവച്ച് ഇഷ്ടം പോലെ ഉപയോഗിച്ചാൽ ദാരിദ്ര്യ വ്രതം പോകുമെന്നു മാത്രമല്ല സഭയിലെ മറ്റുള്ളവരെ സംരക്ഷിക്കുവാനുള്ള ധനാഗമ മാർഗം ഇല്ലാതാകുകയും ചെയ്യും. ഒപ്പം ഈ പണം ഉപയോഗിച്ചുചെയ്യേണ്ടതായ ധർമ പ്രവർത്തനങ്ങൾക്കും മങ്ങലേല്ക്കും.

ശന്പളത്തിൽനിന്നു നികുതി

ഇപ്പോഴുണ്ടായിരിക്കുന്ന കോടതിവിധിക്കാധാരമായ കേസിലെ പ്രധാന വിഷയം സന്യാസിമാർ സർക്കാർ ജോലിയിൽ കൈപ്പറ്റുന്ന ശന്പളത്തിന് മുൻകൂർ ആദായ നികുതി (ടിഡിഎസ്) പിടിക്കുന്നത് നിയമപരമാണോ എന്നതാണ്. ശന്പളത്തിന്‍റെ കാര്യത്തിൽ ആദായനികുതി നിയമം 192 (1) പറയുന്നത്, Any person responsible for paying any income chargeable under the head “salaries”—-TDS പിടിക്കണമെന്നാണ്. രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രസക്തം. Any person responsible for paying any “amount” എന്നല്ല any “income എന്നാണ് പറഞ്ഞിരിക്കുന്നത്. സന്യാസി, സർക്കാർ ശന്പളം കൈപ്പറ്റുന്നുണ്ടെങ്കിലും അത് സന്യാസിയുടെ income അല്ല; സഭയുടെ income ആണ്.

രണ്ടാമത്തെ കാര്യം income chargeable under the head “salaries” അല്ലെങ്കിൽ ടിഡിഎസ് പിടിക്കേണ്ട എന്നാണ്. എന്നാൽ സന്യസിക്ക് അത് “income from property held under Trust” എന്ന headലാണ് chargeable ആകുന്നത്. ആദായ നികുതി നിയമം വകുപ്പ് 11ൽ പറയുന്നത് അങ്ങിനെയാണ്.

സാധാരണ ഒരാൾക്ക് കിട്ടുന്ന ശന്പളത്തിൽ നിന്നും കുറയ്ക്കാവുന്ന ചില ആനുകൂല്യങ്ങൾ ഉണ്ട്. എൽഐസി പ്രീമിയം, പ്രോവിഡന്‍റ് ഓഹരി, മക്കളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങി പലതരം ഇളവുകൾ ! അതെല്ലാം കുറച്ചിട്ടാണ് ബാക്കി തുകയ്ക്ക് വർഷാവസാനം ശരിയായ നികുതി കണക്കാക്കുക. പക്ഷേ ഇതൊന്നും ഒരു സന്യസ്തൻ കൈപ്പറ്റുന്ന ശന്പളത്തെ ബാധിക്കുകയില്ല. സന്യസ്തന്‍റെ ശന്പളം, സഭാസ്ഥാപനം മുഴുവനായി വരവുവച്ച് മതധർമ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതിന്‍റെ കണക്ക് കൊടുക്കണം. ആ ചെലവ് വരവിന്‍റെ 85 ശതമാനം എങ്കിലും ഇല്ലെങ്കിൽ നികുതി കൊടുക്കണം.

സ്വന്തം അക്കൗണ്ടില്ല

ഒരു സന്യാസിയുടെ ശന്പളത്തിൽ നിന്ന് ടിഡിഎസ് പിടിച്ചാലോ? സന്യാസി സ്വന്തം പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. റീ ഫണ്ട് ഉണ്ടെങ്കിൽ ആ അക്കൗ‌ണ്ടിലൂടെയെ ലഭിക്കു. അപ്പോൾ മറ്റൊരു പ്രശ്നമുണ്ട്. ഏത് രീതിയിൽ റിട്ടേൺ ഫയൽ ചെയ്യും? ഇൻകം സഭയുടേതാണെന്നും അതുകൊണ്ട് അത് സഭയ്ക്ക് കൊടുത്തു എന്നും പറഞ്ഞ് റിട്ടേൺ ഫയൽ ചെയ്യണോ അതൊ വ്യക്തിത്വം കാണിച്ച് അനുവദനീയമായ ഇളവുകളും ചേർത്ത് റിട്ടേൺ ഫയൽ ചെയ്യണോ? സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇപ്പോഴും നിലവിലുള്ള സഭകളുടെ നിയമാവലി അനുസരിച്ച് സന്യാസിക്കു സാധ‍്യമല്ല. എന്നാൽ റിട്ടേൺ ഫയൽ ചെയ്യാതിരുന്നാലോ ദൈവത്തിനുള്ളത് സീസർ കൊണ്ടുപോകില്ലേ?

മുൻ സർക്കുലറുകൾ

ഈവക പ്രശ്നങ്ങളൊക്കെ മുൻപിൽ കണ്ടുകൊണ്ടാണ് 1944ൽ തന്നെ ആദായ നികുതി അധികാരികൾ “മിഷനറിമാർക്ക്” കൊടുക്കുന്ന ഫീസിൽനിന്ന് ടിഡിഎസ് പിടിക്കണ്ട എന്നു സർക്കുലർ ഇറക്കിയത്. തുടർന്നു വിഷയങ്ങളെല്ലാം സമഗ്രമായി പഠിച്ച് ആദായ നികുതി നിയമം 1961 പുതിയത് വന്നതനുസരിച്ച് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) പുതിയ സർക്കുലർ ഇറക്കി. അതിന്‍റെ ആമുഖത്തിൽ പറയുന്നത് “Representations have been received from members of religious congregations situated all over India regarding the taxability of the fees received by them” എന്നാണ്.

തുടർന്നു പറയുന്നത് “The Board have examined the issue and have decided that since, the fees received by the missionaries are to be made over to the congregation concerned, there is an overriding title to the fees which would entitle to exemption from payment of Income Tax. Hence such fees or earnings are not taxable in their hand”.
തീർന്നില്ല, സർക്കുലറിന്‍റെ അവസാനം സിബിഡിടി ഒരു നോട്ട് ചേർത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്.

“Note” : This exemption is only to the individual missionary and not to the income of the missionary per se. Taxability of such an income gets transferred to the institution from the individual, provided the entire income for the missionary is assessed with the income of the institution and satisfies all the rules governing Income Tax exemption given to the institutions under section 12 A.

ഇതിൽനിന്നും നാം മനസ്‌സിലാക്കേണ്ടത് സിബിഡിടി വിഷയം ഗൗരവമായി പഠിച്ചു എന്നും സന്യാസ സഭയുടെ കണക്കിൽ ചേർക്കപ്പെട്ട, സെക്‌ഷൻ 12എ പ്രകാരവും സെക്‌ഷൻ 11 പ്രകാരവും ഉള്ള നടപടികൾ കൈക്കൊള്ളുന്നവർക്ക് ലഭിക്കുന്ന ശന്പളത്തിന് ടിഡിഎസ് പിടിക്കേണ്ടതില്ല എന്നുതന്നെയാണ്. മറിച്ചുള്ള വൈദികരുടെയൊ കന്യാസ്ത്രീകളുടെയൊ ശന്പളം ടിഡിഎസിന് വിധേയമായിരിക്കും.

കോടതിയലക്ഷ്യം

1944 ലെയും 1977 ലെയും സർക്കുലറുകളെ സംബന്ധിച്ച് സിബിഡിടിയുടെ ഇപ്പോഴത്തെ നിലപാട് അറിയിക്കുവാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ മുൻനിലപാടിനു വിരുദ്ധമായി സിബിഡിടി ഒരു സത‍്യവാങ്മൂലത്തിലൂടെ ടിഡിഎസ് പിടിേ ക്കണ്ടതാണ് എന്നുപറഞ്ഞ് മറുപടി നൽകി. ഇത്തരത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതു വഴിയാണ് ടിഡിഎസ് പിടിക്കണമെന്ന വിധിയുണ്ടായത്.

error: Content is protected !!